Tuesday, June 28, 2011

ഒരു കത്ത്

പ്രിയപ്പെട്ട സുഹൃത്തേ,

അങ്ങകലങ്ങളില്‍ പോലും ഇന്ന് നീ ഇല്ല എന്നെനിക്കറിയാം. ഈ കത്തിനു പ്രാപിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ നീ മാഞ്ഞു പോയി എന്നും എനിക്കറിയാം. എത്ര കണ്ടു അകലെ ആയാലും ഈ കടലാസ് കഷ്ണം വെറും മാധ്യമം മാത്രമാണ്, എന്‍റെ ഓര്‍മകള്‍ക്കും അതില്‍ നുരയുന്ന നൊമ്പരങ്ങള്‍ക്കും വാക്കുകളായി പരിണമിക്കുവാന്‍. എന്‍റെ ഓര്‍മകളില്‍ നീ ഉള്ളിടത്തോളം കാലം ഈ കത്തിലെ ഓരോ വാചകങ്ങളും നിനക്ക് വായിക്കാന്‍ പറ്റും എന്ന ഉറച്ച വിശ്വാസത്തില്‍ ഞാന്‍ എഴുതുന്നു.

സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍ ആയിരുന്നു ഞാന്‍, ക്ലാസ്സ്‌ റൂമിന്‍റെ മടുപ്പില്‍ നിന്നും ഒരു കപ്പ് ചായയും കൊണ്ട് അലസമായ ചിന്തയും ഹെഡ്സെറ്റില്‍ മെലഡിയുമായി സായാഹ്നങ്ങള്‍ എന്നെ കടന്നു പൊയ്ക്കൊണ്ടിരുന്നു. രണ്ടു പരീക്ഷകള്‍ക്കിടയില്‍ ഉള്ള ഒരു പഠന ദിനം ആയിരുന്നിട്ടും അലസത തന്നെ ആയിരുന്നു ആ സായാഹ്നത്തിലും കൂട്ട്. അങ്ങനെ ആയിരുന്നില്ലേ നമ്മള്‍ എല്ലാവരും?, രാത്രികള്‍ ആയിരുന്നു പഠനത്തിന്‍റെ വേലിയേറ്റ സമയം. പരീക്ഷക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാത്രികള്‍. അതിന്നും മാറിട്ടില്ലെഡാ.
മൊബൈല്‍ ഇല്ലായിരുന്നു അന്നെന്റെ കൈയില്‍. ഇന്നത്തെ പോലെ മൊബൈലില്‍ കുഞ്ഞു സന്ദേശത്തിന് കാതോര്‍ത്തിരിക്കാറും ഇല്ല. എങ്കിലും ഹെഡ്സെറ്റില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക് മാധുര്യം കൂടുതല്‍ ആയിരുന്നു.
സന്ധ്യ ആയി, പുറത്തു ആരോ ഫോണില്‍ സംസാരിക്കുന്നുണ്ട്. A.R Rahmanന്‍റെ ഏതോ ഒരു പാട്ടിന്റെ ആസ്വാദന തലങ്ങള്‍ അന്വേഷിച്ചു നടന്നു കൊണ്ടിരുന്ന ഞാന്‍ ഗ്രില്ലിട്ട ജനലക്കരികില്‍ എത്തിയപ്പോള്‍ ഫോണില്‍ ചെവി വച്ച് സംസാരിച്ചു കൊണ്ടിരുന്ന രാകേഷിന്‍റെ മുഖത്തേക്ക് നോക്കി. ഹെഡ്സെറ്റുകള്‍ ചെവിയില്‍ നിന്നും ഊരാന്‍ എന്താണ് എന്നെ പ്രേരിപ്പിച്ചത് എന്ന് എനിക്കറിയില്ല.
ഒരു വാക്ക് മാത്രമേ ഞാന്‍ പിന്നെ കേട്ടുള്ളൂ

" പോയി"

കോളേജ് ബസ്സിന്‍റെ പിന്‍ ഭാഗത്തുള്ള ഏതോ ഒരു സീറ്റില്‍ ഞാന് പുറത്തേക്കു നോക്കിയിരുന്നു. ആര്‍ക്കും ഒനും പറയാന്‍ ഉണ്ടായിരുന്നില്ല, കരയാനും .
ഹോസ്ടലിന്‍റെ മുന്നില്‍ ഞങ്ങളിറങ്ങി, ആര്‍ക്കൊക്കെ എന്തൊക്കെ നഷ്ടപ്പെട്ടു എന്ന കണക്ക് ആരും എടുത്തില്ല. പിന്നീടും പലതു നഷ്ട്ടപെടാന്‍ ഉള്ളത് കൊണ്ടായിരിക്കും.
പരീക്ഷകള്‍ അതിന്റെ മുറക്കും ജീവിതം അതിന്റെ വഴിക്കും നടന്നു. ആര്‍ക്കു വേണ്ടിയാണു അത് കാത്തു നില്‍ക്കേണ്ടത്?,
കാലിക്കറ്റ്‌ യുണിവേഴ്സിറ്റി നമ്മളെ വീണ്ടും വീണ്ടും പരീക്ഷിച്ചു. അനിവാര്യമായ പരീക്ഷണം. അങ്ങനെ കഴിഞ്ഞ നാലു കൊല്ലം തിരിഞ്ഞു നോക്കുമ്പോള്‍ ആ പരീക്ഷണങ്ങള്‍ക്കെല്ലാം മുകളില്‍ നീ അന്ന് C Programming പരീക്ഷ എഴുതിയതിനു ശേഷം എന്നോട് പറഞ്ഞ വാക്കുകള്‍ ആണെനിക്ക് ഓര്മ വരുന്നത്
"എടാ ഇത് ഞാന്‍ പാസ്‌ ആവും"

നീ പാസ്‌ ആയിരുന്നു, 60 മാര്‍ക്കിന് മുകളില്‍ നേടിക്കൊണ്ട്. പക്ഷെ അത് കാണാന്‍ നീ ഉണ്ടായില്ല.
"ആരും ഉണ്ടായില്ലേ?" എന്ന് നീ ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞു പോവുകയേ ഉള്ളു.

നിന്റെ റോള്നമ്പര്‍ ഏതാണ്ട് അവസാനം ആയിരുന്നില്ലേ?, അതിനു മുകളില്‍ പല റോള് നമ്പറുകള്‍ വന്നു, പല നിറങ്ങളില്‍ ഞങ്ങള്‍ കോളേജിലും വന്നു. എന്നും ഒരു നിറം ആയിരുന്നില്ല കാമ്പസ്സിന്, ആശാവഹവും തീരെ ആശ അറ്റ്തുമായ സംഭവങ്ങള്‍ നടന്നു. ഇന്നും മാറാതെ നില്‍ക്കുന്നത് ആല്‍ മരം ആണെന്ന് പറയാം.

ഇന്ന് എങ്ങനെ ആണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ പിരിഞ്ഞിരിക്കുന്നു. ജോലിയുടെ, ഉപരപഠനത്തിന്‍റെ, കുടുംബത്തിന്‍റെ ആഴങ്ങളിലേക്ക്. ആധുനികതയുടെ ചില ആവിര്‍ഭാവങ്ങള്‍ നമ്മളെ ചെറുതായെങ്കിലും ഇന്നും കൂട്ടി ഇണക്കുന്നുണ്ട് എന്നത് നിനക്ക് സന്തോഷം തരും എന്നെനിക്കറിയാം.

ഇന്ന് എല്ലാര്ക്കും നിന്നെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് ""മറന്നിട്ടില്ല"" എന്ന ഉത്തരം നല്‍കണേ എനിക്ക് കഴിയു. നമ്മുടെ നാലു(മൂന്ന്) കൊല്ലങ്ങള്‍ സന്തോഷം നിറഞ്ഞതായിരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ഈ കത്ത് എനിക്ക് എങ്ങോട്ടും പോസ്റ്റ്‌ ചെയ്യാന്‍ കഴിയില്ല. ഇതിനെ ഞാന്‍ കത്തിക്കും എന്തെന്നാല്‍ ഐവര്‍മഠത്തിന്‍റെ ഏതോ ഒരു കോണില്‍ പണ്ട് പൊന്തിയ പുകപടലത്തെ തേടി ഈ കടലാസിന്റെ പുകയും വരുമെന്ന ഉറപ്പു എനിക്കുണ്ട്

സ്നേഹത്തോടെ

Sunday, May 1, 2011

കോടീശ്വരന്‍

പകല്‍ നക്ഷത്രങ്ങള്‍, അതില്‍ ഒരു തെറ്റില്ലെ?, പകല്‍ ഒരു നക്ഷത്രം അല്ലെ ഉള്ളു, കോടാനുകോടി ജീവജാലങ്ങളെ തന്‍റെ വെളിച്ചം കൊണ്ട് തീറ്റിപോറ്റുന്ന സൂര്യന്‍.

സൂര്യന് പോലും രാത്രിയെ പേടിയാണ്, അനേകം വരുന്ന കുഞ്ഞു നക്ഷത്രങ്ങളെ കൂട്ട് പിടിച്ചു ചന്ദ്രന്‍റെ മറവില്‍ ഒളിഞ്ഞിരിക്കും രാത്രി ആയാല്‍.
മഴപെയ്തതിനാല്‍ റോഡില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കാണാം ചന്ദ്രക്കല പോലെ ഒരു നേരിയ ഒരു വര. എന്നാലും നിലാവിന്‍റെ വെളിച്ചം റോഡിലുടെ നടക്കാന്‍ സഹായിച്ചു. വഴിയോരത്തെ വിളക്കുകള്‍ ആരോ എറിഞ്ഞുടച്ചിരിക്കുന്നു, സാമുഹ്യവിരുദ്ധര്‍!!!!!.
വീട്ടില്‍ നിന്നും മെയിന്‍ റോഡിലേക്കുള്ള കുറച്ചു ദൂരം ഇങ്ങനെ ആണ്, ബസ്‌ സ്ടാണ്ടിലേക്ക് പോകുന്ന മെയിന്‍ റോഡിലേക്ക് എത്താന്‍ ഇനി കുറച്ചു ദൂരം കൂടി ഉണ്ട്. മെയിന്‍ റോഡില്‍ കയറിയാല്‍ പിന്നെ തെരുവ് വിളക്കുകള്‍ വെളിച്ചം കാണിക്കാന്‍ മത്സരിക്കും. കണ്ണില്‍ കുത്തി കയറുന്ന അസഹനീയമായ വെളിച്ചമാണതിനു.
ബെഞ്ചിലെ തണുപ്പും ചീവിടിന്റെ ശബ്ദവും. കുളിര്‍മയുള്ള ഉറക്കം, കൊതുക് കടിക്കുന്നത് അറിയുകയേ ഇല്ല,
xxxxxxxxx---------xxxxxxxxx---------xxxxxxxxx---------xxxxxxxxx
എന്തിനാണ് ഞാന്‍ ആ നഗരത്തില്‍ വന്നത് എന്നെനിക്കൊര്‍മയില്ല. രാത്രി വളരെ വൈകി ആണ് ഞാന്‍ ഇറങ്ങിയത്. ലേശം ഭയം ഉള്ളില്‍ നിറഞ്ഞു കാരണം ബസ്‌ പോയി കഴിഞ്ഞു അവിടെങ്ങും ആരെയും കണ്ടില്ല. ഇത്ര വലിയ നഗരത്തിലെ ബസ്‌ സ്റ്റോപ്പില്‍ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലെന്നോ?, ഏതായാലും പുറത്തു കടക്കാം ലോഡ്ജു വല്ലതും കിട്ടിയാല്‍ ആയി
   എടാ
ഒന്ന് നടുങ്ങി ആരാണ് വിളിച്ചത് ?
   എടാ ജോര്‍ജേ
ഒരാശ്വാസം തോന്നി, എന്നെ അറിയുന്ന ആരോ ആണ്. പക്ഷെ ഈ രാത്രിയില്‍ ഇവിടെ ആര്?
എടാ ജോര്‍ജേ ഇത് ഞാന്‍ ആണെടാ രവീന്ദ്രന്‍, നീ എന്താ രാത്രിയില്‍ ഇവിടെ?”
ഒരു കമ്പിളിയില്‍ പുതച്ച ദേഹം എണീറ്റ്‌ നിന്ന് വര്‍ത്തമാനം പറയുന്നതാണ് കണ്ടത്, പതിയെ പുതപ്പ് മാറി നടന്നടുത്തു.
അതെ അവന്‍ തന്നെ, രവീന്ദ്രന്‍, കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഈശ്വരാ കോടീശ്വരന്റെ മകന്‍ ആയ ഇവന്‍ ഈ അവസ്ഥയില്‍ ആയോ?
   “നീയെന്താ ഇവിടെ എന്ന് ഞാനല്ലേ ചോദിക്കണ്ടത്എന്ന് ചോദിയ്ക്കാന്‍ തോന്നിയതാ പക്ഷെ തൊണ്ടയില്‍ തന്നെ തങ്ങി നിന്നു
   എടാ നീയെന്താ പന്തം കണ്ട പെരിചാഴിയെ പോലെ നില്‍ക്കുനത്? ഇത് ഞാനാണെടാ നിന്റെ രവി
   ഞാന്‍ അകെ പേടിച്ചു പോയി
   എന്തിനു!!!!!
   അല്ലാതെ പിന്നെ? ഈ നട്ട പാതിരാക്ക് വിജനമായ ഈ സ്ഥലത്ത് പുതപ്പ് പുതച്ചു ഒരു ഭീകര രൂപത്തെ പോലെ നിന്നിട്ട് വിളിച്ചാ പേടിക്കില്ലേ?”
   ഹഹഹഹ ഏതായാലും എത്ര നാളായി കണ്ടിട്ട് നീയെന്താ ഇപ്പൊ ഇവിടെ?”, നമുക്ക് വീട്ടിലേക്കു പോകാം
   വീട്ടിലേക്കോ?”
  അതെ ഇവിടെ അടുത്താണ്, ഇനി അവിടെ ചെന്നിട്ട് സംസാരിക്കാം

കോളിംഗ്ബെല്‍ മുഴക്കിയപ്പോള്‍ സുന്ദരിയായ ഒരു സ്ത്രീയാണ് വാതില്‍ തുറന്നത്, ഐശ്വര്യം നിറഞ്ഞ മുഖം. അവന്റെ ഭാര്യ ആയിരിക്കില്ലേ ?, അണെങ്കില്‍ അവന്‍ ഭാഗ്യവാന്‍ തന്നെ
നിങ്ങള്‍ എന്താ നേരത്തെ?” അവര്‍ ചോദിച്ചു
ഒരു അപ്രിയം ആണോ സന്തോഷം ആണോ ആ ചോദ്യത്തില്‍ ഉള്ളത് എന്ന് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു
   ഇതാണ് ജോര്‍ജ്, എന്‍റെ സുഹൃത്ത്‌, ഞാന്‍ പറയാറില്ലേ?”
   ആഹ്, വരൂ
അവരുടെ ഉപചാരം എനിക്ക് നന്നേ ബോധിച്ചു, നല്ല സ്ത്രീ.
ഭക്ഷണം കഴിക്കാന്‍ ഉള്ളത് തന്നു അവര്‍, ഒട്ടേറെ ക്ഷമാപണത്തോടു കൂടി. ഞാന്‍ ചുറ്റും ഒന്ന് നോക്കി, കൊട്ടാരം പോലെ ഉള്ള ഒരു വീട്. എങ്കിലും എവിടെയോ ഒരു ഭയം ഉള്ളില്‍ തങ്ങി നിന്നു. ഒരു അരക്ഷിതാവസ്ഥ.
നായ്ക്കള്‍ ഓരിയിടുന്ന ശബ്ദം, രാത്രിയുടെ ഭീതി ഇതില്‍ നിന്നാണ് തുടങ്ങുന്നത്.
ചീവീടിന്റെ ശബ്ദം, നായ്ക്കളുടെ ഓരിയിടല്‍, ഒടുങ്ങാത്ത നിശബ്ദത ഇതിനെ എല്ലാം എനിക്ക് പേടിയാണ്. എ. സീ(A/C) യുടെ കംപ്രേസ്സര്‍ വല്ലാതെ ശബ്ദിക്കുന്നു. റൂമില്‍ എന്നാലും ഒരു നിശബ്ദത തളം കെട്ടി കിടന്നു. ബസ്‌ സ്ടാണ്ടില്‍ ആ വിളി കേട്ടപ്പോള്‍ ഉണ്ടായ ഭീതി ഇപ്പോളും വിട്ടു മാറാത്ത പോലെ. ദേഹമാകെ ഒരു വിറയല്‍.
ഒരു വലിയ മുറിയില്‍ വിരിച്ചു തന്നു അവര്‍
വീതിയുള്ള കട്ടില്‍, പട്ടു മെത്ത, A/Cയില്‍ നിന്നും ചൂടുള്ള കാറ്റാണ് വരുന്നത് എന്ന് തോന്നുന്നു, ദേഹമാകെ വിയര്‍ക്കുന്നു. തലയിണയും വിരിയും എവിടെ ?
രാവിലെ ഒരു കപ്പു കാപ്പി ചൂടോടെ അവര്‍ കൊണ്ട് വന്നു വച്ചു.
   എന്താ നിലത്ത് കിടന്നത്?”
ഒന്ന് ചിരിക്കുക മാത്രം ചെയ്തു ഞാന്‍
   പേര് ഞാന്‍ ചോദിച്ചില്ല ?”
   രേവതിഒന്ന് ചിരിച്ചു കൊണ്ട് അവര്‍ കടന്നു പോയി
താഴേക്കു ചെന്നപ്പോള്‍ കൊട്ടും സ്യൂട്ടും ഇട്ടു അവന്‍ നില്‍ക്കുന്നു, ചായ കുടിക്കുകയാണ്
   നിനക്കെങ്ങോട്ടാ പോകേണ്ടത്?”
   ഞാന്‍ പോയ്കൊള്ളാം, കുറച്ചു ദൂരമുണ്ട്
   അത് വേണ്ട, കാര്‍ ഉണ്ട് അതില്‍ കൊണ്ട് വിടും രാജേഷ്‌
എതിര്‍ത്തില്ല ഞാന്‍
അവന്‍ പോയി, ഞാനും പോവാന്‍ ഇറങ്ങി
   ഉച്ചക്ക് ഇവിടെ വന്നു ചോറ് ഉണ്ടിട്ട് പോയാല്‍ മതിഅവര്‍ പറഞ്ഞു
ഒന്ന് ചിരിച്ചു കൊണ്ട് കാറിന്റെ വാതില്‍ തുറന്നു കയറി ഇരുന്നു
A/Cയുടെ മൂളിച്ച, വിയര്‍പ്പ്.!!!!!!
ഏറെ ദൂരം അതില്‍ ഇരിക്കാതെ ഞാനിറങ്ങി നടന്നു പോയി.
xxxxxxxxx---------xxxxxxxxx---------xxxxxxxxx---------xxxxxxxxx
ഇന്ന് നേരിയ വര പോലും കാണാനില്ല. കൂരിരിട്ടു തന്നെ . കാര്‍മേഘങ്ങള്‍ മൂടിയത് കൊണ്ട് നക്ഷത്രങ്ങളും കാണുന്നില്ല. തവളകളും കൂടിയിരിക്കുന്നു ചീവിടിന്റെ കൂടെ ശബ്ധമുണ്ടാക്കാന്‍
ഏറെ ദൂരം നടക്കാനാണ് തോന്നിയത്. സ്ടാണ്ടിന്റെ ഉള്ളിലേക്ക് കയറാതെ വേറൊരു ഇടവഴിയിലുടെ നടന്നു. കൂരിരിട്ടു ലൂടെ വഴി കാണാതെ ഉള്ള നടത്തം അതീവ രസകരമാണ്

Thursday, April 28, 2011

HAPPY FRIENDSHIP DAY(ഒരു പ്രണയ കഥ)

ബസ്‌ സ്ട്ടാണ്ടിലേക്ക് ഒരു ചെറിയ കയറ്റം കയറണം, ഒരു സര്‍ബത് കുടിച്ചു ഞാനെന്റെ ഹോസ്റ്റലിലേക്ക് പോകാന്‍ വേണ്ടി ബസ്‌ സ്റ്റൊപിലേക്ക് നടക്കുമ്പോള്‍ തന്നെ ഞാന്‍ കണ്ടു അവള്‍ അവിടെ നില്‍ക്കുന്നത്. അവളെന്നെ കണ്ടില്ല പക്ഷെ അവള്‍ കാണാതെ എന്തായാലും ബസ്‌ കയറാന്‍ പറ്റില്ല അല്ലെങ്കില്‍ പിന്നെ ഇവിടെ എങ്ങാനും നിന്നിട്ട് അവള്‍ പോയതിനു ശേഷം പോകണം
എന്തിനാ അങ്ങനെ ഒളിച്ചോടുന്നത് ? ആര്‍ക്കു വേണ്ടി?
ഒരു മെസ്സേജ് വന്നു ഫോണില്‍,  വായിച്ചു നോക്കിയില്ല. പതുക്കെ കയറ്റം കയറി ഞാന്‍ ബസ്‌ സ്റൊപ്പിലേക്ക് നടന്നു. റോഡ്‌ ക്രോസ് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ എന്നെ കണ്ടിരുന്നു. ഒരു ചെറു ചിരിയോടു കൂടി അവള്‍ എന്നെ വരവേറ്റു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ അവള്‍ പറഞ്ഞു കഴിഞ്ഞു “HAPPY FRIENDSHIP DAY”. ഞാന്‍ എന്താണ് മറുപടി പറഞ്ഞത് എന്ന് എനിക്ക് ഓര്‍മയില്ല. എന്തായാലും “HAPPY FRIENDSHIP DAY” എന്നല്ല.
അവള്‍ അധികം ഒന്നും സംസാരിച്ചില്ല, എങ്കിലും എന്തൊക്കെയോ പറഞ്ഞു. ഞാനും അധികം സംസാരിച്ചില്ല.
വിയര്‍ക്കുന്നു എനിക്ക്, ക്ഷീണവും ഉണ്ട്
“പനി ആണ് രണ്ടു ദിവസം ആയിട്ട്” . കള്ളം പറയാന്‍ യാതൊരു മടിയും എനിക്ക് തോന്നിയില്ല
എന്‍റെ ബസ്‌ എത്രയും പെട്ടെന്ന് വരാന്‍ ആണ് ഞാന്‍ കൊതിച്ചത്.
ഒരു K.S.R.T.C തന്നെ വന്നു
“ബൈ”
ചിരിചു കൊണ്ട് അവള്‍ കൈ അനക്കി, ഞാന്‍ ബാഗും ഏന്തി ബസ്സില്‍ കയറി. സീറ്റുണ്ടായിരുന്നില്ല.
ബസ്സ്‌ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കാണാതെ ഞാനവളെ നോക്കി, ഞാന്‍ അവളില്‍ നിന്നും ദൂരേക്ക്‌ ""വീണ്ടും"" പോയി തുടങ്ങി. ഒരു ഓര്‍മയിലേക്ക് ഞാന്‍ വഴുതി വീണു.
ഒരു മെസ്സേജ് വന്ന ശബ്ദം ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്. ഞാനെടുത്തു വായിച്ചു, രണ്ടും ഒന്ന് തന്നെ
“HAPPY FRIENDSHIP DAY”

Monday, April 4, 2011

കണ്സല്‍ട്ടിംഗ് ഫീ

ചൂടെറിയ കാറ്റ് വീശുന്നു, അടുത്ത രോഗിക്കായുള്ള ശബ്ദം അടിച്ചു ഞാന്‍. ഒരു സ്ത്രീ ആയിരുന്നു, ഒക്കത്തൊരു കുഞ്ഞും . വിയര്‍ത്തു മുഷിഞ്ഞ വസ്ത്രം.

 ഞാന്‍ ചിന്തിച്ചു; വിയര്‍പ്പിന്റെ ഗന്ധത്തിന് എന്താണ് വികാരം? ദൈന്യമായ നോട്ടങ്ങളില്‍ അലിഞ്ഞില്ലതാവുന്നതായാണ് എനിക്ക് തോന്നിയത്. 100ഓ അതില്‍ അധികം മൂല്യം ഉള്ള എന്തും ഞാന്‍ സ്വീകരിക്കുമായിരുന്നു. അന്ന് ഞാന്‍ അത് മേടിച്ചപ്പോള്‍ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു. മുഖത്ത്‌ നോക്കാന്‍ ഞാന്‍ മറന്നു പോയി, നോക്കേണ്ടതായിരുന്നു.
ധര്‍മ പത്നിക്കു തിരക്കാണെപ്പോഴും. കീറിമുറിക്കലിന്‍റെ ആശാത്തി ആണവള്‍, ഭയങ്കരം തന്നെ അവളുടെ കഴിവ്.
ഭക്ഷണം കഴിക്കാന്‍ ഇരുന്നു, ഇന്ന് ഒരു കറുത്ത കൈ ആണ് വിളമ്പിയത്. ഇന്നലെയാണോ അതോ മിനിയാന്നാണോ എന്നറിയില്ല അതൊരു വെളുത്ത കൈ ആയിരുന്നു.
വണ്ടി നിറുത്തുന്ന ശബ്ദം കേട്ടു, ശീതികരിച്ച മുറിയില്‍ നിന്ന് ശീതികരിച്ച കാറിലേക്കും അവിടുന്ന് ശീതികരിച്ച മുറിയിലേക്കും, ഹോ!! ഉഷണിക്കുന്നുഎനിക്ക്, വയ്യാതായി.
വളകള്‍ കിലുങ്ങുന്ന ശബ്ദം, ഹഹഹഹഹ!!!!!!!!! എവിടെ നിന്ന്???? വളകള്‍ എവിടുന്നു കിലുങ്ങുന്നു എന്നാണ് സുഹൃത്തേ പറയുന്നത്?, അത് പണ്ടായിരുന്നു. സ്റ്റെതസ്കോപ്പിന്‍റെ അറ്റം ചെവിയില്‍ നിന്ന് എടുക്കുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം പോലും ഇല്ല ഇപ്പോള്‍, കത്രികകളും കത്തികളും ആണ് ചുറ്റും, .
ഏവര്‍ക്കും ദയനീയ മുഖഭാവം. ആര്‍ക്കും സന്തോഷം ഇല്ല, രോഗികള്‍ എങ്ങനെ സന്തോഷിക്കും അല്ലെ?
ക്ഷീണത്തിന്റെ ഒരു നെടു നിശ്വാസം കേള്‍ക്കാനുണ്ട്
നിങ്ങള്‍ ഉറങ്ങിയില്ലേ?”
ഞാന്‍ തിരിഞ്ഞു കിടന്നു , ആര് ശ്രദ്ധിക്കാന്‍ ?,
ശീതീകരണം തുടങ്ങി . ഹോ !!!!! ഉഷ്ണിക്കുന്നുപരിഹാസം തന്നെ അതിനും
പണ്ട് തണുപ്പിനെയും ഭാര്യയെയും എനിക്ക് ഇഷ്ടമായിരുന്നു, ഉറങ്ങാതെ ഇരിക്കുന്ന ദിവസങ്ങളില്‍ ഞാന്‍ തിരിഞ്ഞു കിടക്കാറുമില്ല
രണ്ടു പേര്‍ പഠിക്കുകയാണ്, കീറാനും മുറിക്കാനും തന്നെ. പോലീസുകാരന്റെ മകള്‍ പോലീസുകാരന്‍ തന്നെ ആവണമല്ലോ??
കള്ളനായാലും അത് തന്നെ ആഗ്രഹിക്കും
പ്രിയതമേ , ഞാന്‍ നന്നാവുന്നു , ഞാന്‍ എന്നെ സൌജന്യമായി കൊടുക്കാന്‍ പോകുന്നു എന്ന് പറയണം എന്ന് തോന്നി, അവളതു കേട്ട ഭാവം നടിക്കില്ല എന്നെനിക്കറിയാം.
പരിഹാസം തന്നെ അതിനും
വീടിന്റെ മുററത്തു ഒരു ബോര്‍ഡ്‌ വക്കണം അല്ലെങ്കില്‍ വേണ്ട അത് മോശമാണ്. പറഞ്ഞറിയട്ടെ എല്ലാരും.


സ്ഥിരമായി തിരക്ക്. ഇന്ന്, നാളെ, മറ്റന്നാള്‍, ഞാന്‍ ക്ഷീണിച്ചിരിക്കുന്നു.
വേണ്ട ചേച്ചി, കൈയില്‍ വച്ചോള്ളൂ
വിശ്വാസം വന്നിട്ടില്ല പലര്‍ക്കും ഇപോളും, എല്ലാരുടേം മുഖത്ത് ഞാന്‍ നോക്കി. ചിരി ആണ് എല്ലാര്‍ക്കും
നാലും മൂന്നും ഏഴ്, ഇന്ന് വേഗം തീര്‍ന്നു , ഇന്നല്പം വിശ്രമിക്കാം, സന്തോഷത്തിനു പകരം എന്താണ് തോനിയത് എന്ന് എനിക്കറിയില്ല, സന്തോഷമല്ല അതുറപ്പ്. ഏഴു പേരും ചിരിച്ചു കൊണ്ടാണ് ഇറങ്ങിപോയത് എന്നിട്ടും മനസ്സ് പിടയുന്നു
വെറുതെ ഇരിക്കുകയായിരുന്നു ഞാന്‍, ഒരാള്‍ വന്നിട്ടുണ്ട്, സന്തോഷം തോന്നി. ഞാന്‍ ബെല്‍ അടിച്ചു, കടന്നു വരാന്‍ പറഞ്ഞു
വീണ്ടും അതെ സ്ത്രീ, കുഞ്ഞിന്നെ കൊണ്ട് വന്നിട്ടില്ല
വേണ്ട ചേച്ചി, കാശ് കൈയില്‍ വച്ചോള് ഈ മരുന്ന് കഴിച്ചാ മതി
അവരും ചിരിച്ചു കൊണ്ടിറങ്ങിപോയി. ഹൃദയം ഭേദിച്ചു കൊണ്ടാണ് ആ ചിരി കടന്നു പോയത്.
മതിലിന്റെ അടുത്ത് ചെന്ന് നിന്നു, തന്റെ പേരും qualificationഉം വെളുത്ത പ്രതലത്തില്‍ കറുത്ത അക്ഷരം കൊണ്ട് വൃത്തിയായി എഴുതിയിരിക്കുന്നു. ഞാനും ചിരിച്ചു സന്തോഷത്തോടു കൂടി തന്നെ

Thursday, March 31, 2011

കോള്‍ഡ്‌ ബ്ലഡ്‌

ബസ്സിന്റെ ജനാലക്കരികില്‍ ഇരിക്കുമ്പോള്‍ തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട് എന്നാലും ഷട്ടര്‍ അടച്ചിടാന്‍ തോനിയില്ല. ഒരുപാട് കാഴ്ചകള്‍ കാണാനുണ്ടായിട്ടല്ല, ഒരേ ഒരു കാഴ്ചയാനുള്ളത്, മരങ്ങളും വീടുകളും മനുഷ്യന്മാരും (പുലര്‍ച്ചെ ആയതു കൊണ്ട് അധികമില്ലന്നു മാത്രം) എല്ലാം എല്ലാം പിറകിലോട്ട് നീങ്ങുന്ന കാഴ്ച. എല്ലാം തന്നെ പുറകോട്ടാണ് നീങ്ങുന്നത്. മുന്നോട്ടു പോകുന്നവന്റെ മസ്തിഷ്കത്തില്‍ സന്തോഷം നിറച്ചു കൊണ്ട് എല്ലാരും പിറകിലോട്ട് നീങ്ങുന്നു. യഥാര്‍ത്ഥത്തില്‍ അത് ഒരു തോനാല്‍ ആണെന്ന് മനസിലാക്കിയവര്‍ വിരളം ആണെന് തോനുന്നു, എന്തിനു? ഈ ഞാന്‍ പോലും കടുത്ത തണ്‌പ്പിനെ അവഗണിച്ചു അത് ആസ്വദിക്കുകയല്ല

മനുഷ്യര്‍ എല്ലാം ഒന്ന് തന്നെ

“ ടിക്കറ്റ്‌ എടുക്കാന്‍ ഉള്ളവര്‍ എടുക്കു “

കയറി ഇരുന്നിട്ട് ½ മണിക്കൂര്‍ ആയി തിരക്കായത് കൊണ്ടാവും കണ്ടക്ടര്‍ എന്നെ ശ്രദ്ധിച്ചില്ല, ഞാന്‍ പിന്നെ പിന്നിലേക്ക്‌ പോകുന്ന മനുഷ്യരെ നോക്കികൊണ്ടിരിക്കുക ആയിരുന്നലോ

“ഒരു ടിക്കറ്റ്‌ “ 100 രൂപ നീടികൊണ്ട് ഞാന്‍ പറഞ്ഞു

“എവിടെക്യ ”

“ഇതെവിടെക്ക പോകുന്നത് ? “

“എന്താ മാഷേ ബസ്സില്‍ കയറി ഇരുന്നിട് കളിയാക്കാ ? ”


“അതല്ല, ഇതെവിടെക്കണോ പോകുന്നത് അവിടേക്ക് ഒരു ടിക്കറ്റ്‌ തരു വേഗം “

“ഇത് പാലക്കടെക്ക , 110 രൂപാ

10 രൂപായു, കൂടി എടുത്തു കൊടുത്തു, അടുതുള്ളയാള്‍ ഒന്ന് തറപിച്ചു നോക്കി ഷട്ടര്‍ അടക്കാത്തതില്‍ ഉണ്ടായിരുന്ന ദേഷ്യം ഇപോള്‍ അത്ഭുതം (അതോ സഹതാപമോ??!!!!) ആയി മാറിയിരിക്കുന്നു ഏതായാലും ഞാന്‍ ഷട്ടര്‍ താഴ്ത്തി, ഇനി എന്നെ കൊണ്ടൊരു ബുദ്ധിമുട്ട് വേണ്ട,

പിന്നില്‍ ഒരു ചിരി കേട്ടു, അതെ കണ്ടക്ടര്‍ കിളിയോടു പോയി ഞാന്‍ ടിക്കറ്റ്‌ എടുത്ത കഥ പറഞ്ഞിരിക്കുന്നു

ഇതും മനുഷ്യന്റെ ഒരു വിനോദം,

യുക്തിക്ക് നിരക്കാത്ത എന്തിനേം കളിയാക്കുക, പരിഹസിക്കുക

തെറ്റായാലും 99 പേര്‍ ചെയ്തതെ 100ആമത്തവന്‍ ചെയ്യു

മഴ പെയ്തു തുടങ്ങി, ഷട്ടര്‍ അടച്ചിട്ടും തണുപ്പിന് കുറവില്ല. പലക്കടെക്കാണത്രേ ബസ്‌ . ഞാന്‍ ബോര്‍ഡ്‌ ശ്രദ്ധിച്ചില്ല, ഒരു ബസ്സില്‍ കയറണം അതിന്റെ അവസാനം വരെ പോകണം അതായിരുന്നു ചിന്ത. എവിടെ നിന്നാണ് കയറിയത് എന്നും അറിയില്ല , ചോദിച്ചാലോ ?? വേണ്ട ഇനിയും പരിഹസിക്കപെടാന്‍ വയ്യ , നേരത്തെത് പോലെ അല്ല എല്ലാരും എണീറ്റിരിക്കുന്നു, അടുത്തുള്ളവന്‍ ഇപോളും ഉറക്കം ആണ്

ചൂട് കുടുതല്‍ ആണെന്ന് കേട്ടിടുണ്ട്, പ്രകിതി ഭംഗി ഒട്ടും കുറവില്ലത്രേ , അല്ലെങ്കിലും എത്തിച്ചേരുന്ന സ്ഥലത്തിന്റെ സവിശേഷതകള്‍ എന്നെ ബാധിക്കുന്നതല്ല

ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ ഒരു പുസ്തകം കിട്ടി. ഇംഗ്ലീഷ് പുസ്തകം, ആരാണാവോ എഴുതിയത് ?? വളരെ നല്ല പുസ്തകം; ഒരു പാട് പേജുകള്‍, ഒരുപാടു വാചകങ്ങള്‍ എല്ലാം നല്ല വാചകങ്ങള്‍, വീണ്ടും അതെ ഇരുട്ടില്‍ തപ്പി പുസ്തകങ്ങള്‍ വീണ്ടും, വാചകങ്ങള്‍ വീണ്ടും, പല ഭാഷകളില്‍ , നിഘണ്ടുക്കളും കിട്ടി; പല വാചകങ്ങളുടെ അര്‍ഥം അതില്‍ നിന്നും ഞാന്‍ മനസിലാക്കി, എല്ലാം നല്ല വാചകങ്ങള്‍ ആയിരുനില്ല. പക്ഷെ പലതും ഞാന്‍ നല്ലതാണെന്നാണ് കരുതിയിരുന്നത്. എന്നെപോലെ ഇരുട്ടില്‍ തപുന്ന ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു പലര്‍ക്കും ഇപോലും നല്ല പുസ്തകങ്ങള്‍ കിട്ടിയിട്ടില്ല, കിട്ടിയവര്‍ അധികവും വായിച്ചു നോക്കിയില്ല, വായിച്ചു നോക്കാന്‍ ഇഷ്ടപെടില്ല, തീക്ഷ്ണമായ ചില വികാരങ്ങള്‍ ആണ് അവര്‍ക്കുണ്ടയിരുന്നത്, എന്നോട് പ്രിത്യേകിച്ചും.

പഠിക്കുന്നവരെ അവര്‍ക്ക് ഇഷ്ടമയിരുനില്ല. എനിക്കും ഇഷ്ടമായിരുനില്ല

ഞാന്‍ പറഞ്ഞില്ലേ തണുപ്പിന് കാഠിന്യം കൂടുതലായിരുന്നു, ബസ്‌ വളരെ മെല്ലെ ആണ് പോകുന്നതു, ഹൈ വേയിലുടെ ആണ് പോകുന്നത് എന്ന് തോന്നില്ല. അയാള്‍ക്കും തണുക്കുന്നുണ്ടാകും. അയാളും മനുഷ്യനല്ലേ? മനുഷ്യന്മാര്‍ക്ക് തണുക്കും;, പക്ഷെ തണുത്ത രക്തം ഉണ്ടാകുന്നതു കണ്ടിട്ടുണ്ടോ?, ഞാന്‍ കണ്ടിട്ടുണ്ട് എന്റെ രക്തം dialysis നടത്തിയ ആള്‍ എന്നോട് പറഞ്ഞിട്ടുണ്ടെ എനിക്ക് തണുത്ത രക്തം ആണെന്ന്. അയാളുടെ രക്തം ആണ് എനിക്ക് തന്നത്, പാവം അയാള്‍ മരിച്ചു പോയി അയാളോട് ഞാന്‍ കടപെട്ടിരിക്കുന്നു

കണ്ടക്ടര്‍ ടിക്കറ്റ്‌ എടുപ്പ് നിര്‍ത്തി, ടിക്കറ്റ്‌ എടുക്കാന്‍ ആരും ബാക്കിയില്ല. ആരും കയറുന്നുമില്ല

എന്റെ വീട്ടില്‍(8-10 കൊല്ലം മുന്‍പാണ് ) രണ്ടു പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ പുസ്തകം എഴുതും, മറ്റേ ആള്‍ സഹായിക്കും പലവിധത്തില്‍. എന്നെ വളര്‍ത്തിയത്‌ അവര്‍ ആണ്. എന്നെ മാത്രമല്ല പലരെ അവര്‍ വളര്‍ത്തി. എന്നെ മാത്രമെ അവര്‍ ഓര്‍മിക്കു, ഞാനും അങ്ങനെ തന്നെ

സ്കൂള്‍, പഠനം എന്നി കാര്യങ്ങളില്‍ ഞാന്‍ പണ്ടേ മോശമായിരുന്നു, എല്ലാവര്ക്കും കളക്ടര്‍ ആവാന്‍ പറ്റില്ലല്ലോ!!!. എന്തായാലും പത്താം ക്ലാസ്സ്‌ ഒക്കെ പാസ്‌ ആയി

ബിരുദം ആണത്രേ ബിരുദം, ജോലി ഇല്ലാലോ അതോണ്ട് ബിരുദം

അന്ന് കൈയില്‍ കുറച്ചു തന്റേടം ഉണ്ട്‌, പിന്നെ രക്തവും

ഞാന്‍ പറഞ്ഞില്ലേ chilled blood. പക്ഷെ അതങ്ങനെ തിളക്കും ഇടയ്ക്കു, ചൂട് കുടുതല്‍ ആയതു കൊണ്ടായിരിക്കും

ഇടയ്ക്കു ഓരോ ജോലി കിട്ടും, പ്രധാനമായും ചില പ്രസംഗം കേള്‍ക്കല്‍ ആയിരിക്കും, ചിലപ്പോള്‍ അത് കേട്ട് തുള്ളാനും, ചില പ്രിത്യേക സാഹചര്യങ്ങളില്‍ ചിലരെ ആരും അറിയാതെ സഹായിക്കുക, അങ്ങനെ ചില പണികളും ഉണ്ടാവും. നമ്മുടെ രക്തം മറ്റത് ആയത് കൊണ്ട് ഇതിനോന്നും തളര്‍ച്ച ഇല്ല, ഏതായാലും ബിരുദം പൂര്‍ത്തിയായില്ല.



ചില ആള്‍കാര്‍ കാണാന്‍ വന്നു, ചില ആള്‍കാരെ ഞാന്‍ കാണാന്‍ പോയി. ഞാന്‍ കാണാന്‍ പോയ ആള്‍ക്ക് എന്നെ അറിയാമായിരുന്നു, ഞാന്‍ അദേഹത്തോടു ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ അതൊന്നും സമ്മതിച്ചു തന്നില്ല, പകരം ചിരിക്കുക മാത്രം ചെയ്തു, അയാളുടെ കൂടെ വേറൊരു സ്ത്രീ ഉണ്ടായിരുന്നു, അവര്‍ പക്ഷെ കരഞ്ഞു കൊണ്ടിരുന്നു, എനിക്ക് വന്നത് ദേഷ്യം ആണ്.

സന്തോഷം, സന്താപം ദേഷ്യം ; ഇതില്‍ ദേഷ്യം ആണ് അപകടകാരി


കുറച്ചു പേര്‍ എന്റെ ചുറ്റും കൂടി നിന്ന് ചിരിക്കുന്നു, ആര്‍ത്തു വിളിക്കുന്നു പ്ലേറ്റുകള്‍ തട്ടി ശബ്ദം ഉണ്ടാകി കൊണ്ട് അവര്‍ എന്തൊക്കെയോ വിളിച്ചു കൊണ്ടിരുന്നു. ദേഹം മുഴുവന്‍ തളര്‍ത്തുന്ന ഒരു തരം ശബ്ദവും വെളിച്ചവും. ആരൊക്കെയോ വന്നു എന്റെ ചുറ്റും കൂടി നിന്നവരെ പിടിച്ചു മാറ്റി. ഞാന്‍ തളര്‍ന്നു വീണു.

നിലാവ് നേരിട്ട് ആ റൂമിലേക്ക് പതിക്കുന്നുണ്ട്, പക്ഷെ ഉറക്കം വരാറില്ല, ഉറങ്ങാറുമില്ല, ഉറങ്ങണം എങ്കില്‍ കണ്ണടക്കണമല്ലോ??, അത് പറ്റില്ല. ഞാന്‍ നാട്ടു നനച്ചു വളര്‍ത്തിയ ഒരു വാഴ ഉണ്ടായിരുന്നു തൊട്ടപ്പുറത്തു. അതിന്നലെ കരിഞ്ഞു പോയി; അതാണ് ഓര്മ വരുന്നത്.

നിറങ്ങള്‍ ഉള്ള വസ്ത്രം ധരിച്ചിട്ടു കുറെ കാലമായി, പക്ഷെ എങ്ങനെ ജീവിക്കും ?? രണ്ടു പേര്‍ പുറത്തേക്കുള്ള വഴി കാണിച്ചു തന്നു, പുറത്തെക്കിറങ്ങിയപ്പോള്‍ നല്ല ചൂട്, പിന്നില്‍ ഒരു വലിയ മതില് മാത്രം, വാതില്‍ അടഞ്ഞിരിക്കുന്നു


ഇന്നലെ ആണവിടെ പോയത്, മണ്ണ് മാത്രം ഉണ്ട്‌, ഒരടയാളം പോലുമില്ല . കരയാന്‍ പറ്റിയില്ല , ഏറെ ദൂരം ഉണ്ടായിരുന്നു അവിടേക്ക് എനാലും നടന്നു വന്നു. ആരും മനസിലാക്കിയില്ല എന്നെ, ഭാഗ്യം ആരും മനസിലാക്കല്ലേ എന്നായിരുന്നു പ്രാര്‍ത്ഥനയും


പാലക്കാട്‌ 35km, ഭഗവാനെ യാത്ര അവസാനിക്കാറായല്ലോ

അതെ അവസാനിച്ചിരിക്കുന്നു, ഇനി എന്ത് ചെയും ?? ബസ്സുകള്‍ ഇനിയും സര്‍വീസ് നടതുമല്ലോ അല്ലെ????!!!!

കോയമ്പത്തൂര്‍ ബസ്സ്‌ സ്ടാണ്ടില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് മാതൃഭൂമി പത്രം വില്കുന്നത് കണ്ടത്, ഒരെണ്ണം വാങ്ങി

“” പാലക്കാട്‌ ജില്ലയില്‍ ഹര്‍ത്താല്‍”?

ആരോ ആരെയോ കൊന്നു, ചത്തവര്‍ക്ക് എല്ലാര്ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാം, എല്ലാവര്ക്കും ചാന്‍സ് ഉണ്ട്‌

“സുഹൃത്തേ നിങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ???”

“ എന്നാ തമ്പി “??

ഞാന്‍ ചിരിച്ചു പോയി അവന്‍ തമിഴന്‍ ആയതു നന്നായി അല്ലെങ്കില്‍ ഞാന്‍ വീണ്ടും പരിഹാസ പാത്രമയേനെ

പത്രത്തില്‍ കാര്യമായി ഒന്നും ഇല്ല, ചായയും തണുത് പോയി