Sunday, May 1, 2011

കോടീശ്വരന്‍

പകല്‍ നക്ഷത്രങ്ങള്‍, അതില്‍ ഒരു തെറ്റില്ലെ?, പകല്‍ ഒരു നക്ഷത്രം അല്ലെ ഉള്ളു, കോടാനുകോടി ജീവജാലങ്ങളെ തന്‍റെ വെളിച്ചം കൊണ്ട് തീറ്റിപോറ്റുന്ന സൂര്യന്‍.

സൂര്യന് പോലും രാത്രിയെ പേടിയാണ്, അനേകം വരുന്ന കുഞ്ഞു നക്ഷത്രങ്ങളെ കൂട്ട് പിടിച്ചു ചന്ദ്രന്‍റെ മറവില്‍ ഒളിഞ്ഞിരിക്കും രാത്രി ആയാല്‍.
മഴപെയ്തതിനാല്‍ റോഡില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കാണാം ചന്ദ്രക്കല പോലെ ഒരു നേരിയ ഒരു വര. എന്നാലും നിലാവിന്‍റെ വെളിച്ചം റോഡിലുടെ നടക്കാന്‍ സഹായിച്ചു. വഴിയോരത്തെ വിളക്കുകള്‍ ആരോ എറിഞ്ഞുടച്ചിരിക്കുന്നു, സാമുഹ്യവിരുദ്ധര്‍!!!!!.
വീട്ടില്‍ നിന്നും മെയിന്‍ റോഡിലേക്കുള്ള കുറച്ചു ദൂരം ഇങ്ങനെ ആണ്, ബസ്‌ സ്ടാണ്ടിലേക്ക് പോകുന്ന മെയിന്‍ റോഡിലേക്ക് എത്താന്‍ ഇനി കുറച്ചു ദൂരം കൂടി ഉണ്ട്. മെയിന്‍ റോഡില്‍ കയറിയാല്‍ പിന്നെ തെരുവ് വിളക്കുകള്‍ വെളിച്ചം കാണിക്കാന്‍ മത്സരിക്കും. കണ്ണില്‍ കുത്തി കയറുന്ന അസഹനീയമായ വെളിച്ചമാണതിനു.
ബെഞ്ചിലെ തണുപ്പും ചീവിടിന്റെ ശബ്ദവും. കുളിര്‍മയുള്ള ഉറക്കം, കൊതുക് കടിക്കുന്നത് അറിയുകയേ ഇല്ല,
xxxxxxxxx---------xxxxxxxxx---------xxxxxxxxx---------xxxxxxxxx
എന്തിനാണ് ഞാന്‍ ആ നഗരത്തില്‍ വന്നത് എന്നെനിക്കൊര്‍മയില്ല. രാത്രി വളരെ വൈകി ആണ് ഞാന്‍ ഇറങ്ങിയത്. ലേശം ഭയം ഉള്ളില്‍ നിറഞ്ഞു കാരണം ബസ്‌ പോയി കഴിഞ്ഞു അവിടെങ്ങും ആരെയും കണ്ടില്ല. ഇത്ര വലിയ നഗരത്തിലെ ബസ്‌ സ്റ്റോപ്പില്‍ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലെന്നോ?, ഏതായാലും പുറത്തു കടക്കാം ലോഡ്ജു വല്ലതും കിട്ടിയാല്‍ ആയി
   എടാ
ഒന്ന് നടുങ്ങി ആരാണ് വിളിച്ചത് ?
   എടാ ജോര്‍ജേ
ഒരാശ്വാസം തോന്നി, എന്നെ അറിയുന്ന ആരോ ആണ്. പക്ഷെ ഈ രാത്രിയില്‍ ഇവിടെ ആര്?
എടാ ജോര്‍ജേ ഇത് ഞാന്‍ ആണെടാ രവീന്ദ്രന്‍, നീ എന്താ രാത്രിയില്‍ ഇവിടെ?”
ഒരു കമ്പിളിയില്‍ പുതച്ച ദേഹം എണീറ്റ്‌ നിന്ന് വര്‍ത്തമാനം പറയുന്നതാണ് കണ്ടത്, പതിയെ പുതപ്പ് മാറി നടന്നടുത്തു.
അതെ അവന്‍ തന്നെ, രവീന്ദ്രന്‍, കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഈശ്വരാ കോടീശ്വരന്റെ മകന്‍ ആയ ഇവന്‍ ഈ അവസ്ഥയില്‍ ആയോ?
   “നീയെന്താ ഇവിടെ എന്ന് ഞാനല്ലേ ചോദിക്കണ്ടത്എന്ന് ചോദിയ്ക്കാന്‍ തോന്നിയതാ പക്ഷെ തൊണ്ടയില്‍ തന്നെ തങ്ങി നിന്നു
   എടാ നീയെന്താ പന്തം കണ്ട പെരിചാഴിയെ പോലെ നില്‍ക്കുനത്? ഇത് ഞാനാണെടാ നിന്റെ രവി
   ഞാന്‍ അകെ പേടിച്ചു പോയി
   എന്തിനു!!!!!
   അല്ലാതെ പിന്നെ? ഈ നട്ട പാതിരാക്ക് വിജനമായ ഈ സ്ഥലത്ത് പുതപ്പ് പുതച്ചു ഒരു ഭീകര രൂപത്തെ പോലെ നിന്നിട്ട് വിളിച്ചാ പേടിക്കില്ലേ?”
   ഹഹഹഹ ഏതായാലും എത്ര നാളായി കണ്ടിട്ട് നീയെന്താ ഇപ്പൊ ഇവിടെ?”, നമുക്ക് വീട്ടിലേക്കു പോകാം
   വീട്ടിലേക്കോ?”
  അതെ ഇവിടെ അടുത്താണ്, ഇനി അവിടെ ചെന്നിട്ട് സംസാരിക്കാം

കോളിംഗ്ബെല്‍ മുഴക്കിയപ്പോള്‍ സുന്ദരിയായ ഒരു സ്ത്രീയാണ് വാതില്‍ തുറന്നത്, ഐശ്വര്യം നിറഞ്ഞ മുഖം. അവന്റെ ഭാര്യ ആയിരിക്കില്ലേ ?, അണെങ്കില്‍ അവന്‍ ഭാഗ്യവാന്‍ തന്നെ
നിങ്ങള്‍ എന്താ നേരത്തെ?” അവര്‍ ചോദിച്ചു
ഒരു അപ്രിയം ആണോ സന്തോഷം ആണോ ആ ചോദ്യത്തില്‍ ഉള്ളത് എന്ന് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു
   ഇതാണ് ജോര്‍ജ്, എന്‍റെ സുഹൃത്ത്‌, ഞാന്‍ പറയാറില്ലേ?”
   ആഹ്, വരൂ
അവരുടെ ഉപചാരം എനിക്ക് നന്നേ ബോധിച്ചു, നല്ല സ്ത്രീ.
ഭക്ഷണം കഴിക്കാന്‍ ഉള്ളത് തന്നു അവര്‍, ഒട്ടേറെ ക്ഷമാപണത്തോടു കൂടി. ഞാന്‍ ചുറ്റും ഒന്ന് നോക്കി, കൊട്ടാരം പോലെ ഉള്ള ഒരു വീട്. എങ്കിലും എവിടെയോ ഒരു ഭയം ഉള്ളില്‍ തങ്ങി നിന്നു. ഒരു അരക്ഷിതാവസ്ഥ.
നായ്ക്കള്‍ ഓരിയിടുന്ന ശബ്ദം, രാത്രിയുടെ ഭീതി ഇതില്‍ നിന്നാണ് തുടങ്ങുന്നത്.
ചീവീടിന്റെ ശബ്ദം, നായ്ക്കളുടെ ഓരിയിടല്‍, ഒടുങ്ങാത്ത നിശബ്ദത ഇതിനെ എല്ലാം എനിക്ക് പേടിയാണ്. എ. സീ(A/C) യുടെ കംപ്രേസ്സര്‍ വല്ലാതെ ശബ്ദിക്കുന്നു. റൂമില്‍ എന്നാലും ഒരു നിശബ്ദത തളം കെട്ടി കിടന്നു. ബസ്‌ സ്ടാണ്ടില്‍ ആ വിളി കേട്ടപ്പോള്‍ ഉണ്ടായ ഭീതി ഇപ്പോളും വിട്ടു മാറാത്ത പോലെ. ദേഹമാകെ ഒരു വിറയല്‍.
ഒരു വലിയ മുറിയില്‍ വിരിച്ചു തന്നു അവര്‍
വീതിയുള്ള കട്ടില്‍, പട്ടു മെത്ത, A/Cയില്‍ നിന്നും ചൂടുള്ള കാറ്റാണ് വരുന്നത് എന്ന് തോന്നുന്നു, ദേഹമാകെ വിയര്‍ക്കുന്നു. തലയിണയും വിരിയും എവിടെ ?
രാവിലെ ഒരു കപ്പു കാപ്പി ചൂടോടെ അവര്‍ കൊണ്ട് വന്നു വച്ചു.
   എന്താ നിലത്ത് കിടന്നത്?”
ഒന്ന് ചിരിക്കുക മാത്രം ചെയ്തു ഞാന്‍
   പേര് ഞാന്‍ ചോദിച്ചില്ല ?”
   രേവതിഒന്ന് ചിരിച്ചു കൊണ്ട് അവര്‍ കടന്നു പോയി
താഴേക്കു ചെന്നപ്പോള്‍ കൊട്ടും സ്യൂട്ടും ഇട്ടു അവന്‍ നില്‍ക്കുന്നു, ചായ കുടിക്കുകയാണ്
   നിനക്കെങ്ങോട്ടാ പോകേണ്ടത്?”
   ഞാന്‍ പോയ്കൊള്ളാം, കുറച്ചു ദൂരമുണ്ട്
   അത് വേണ്ട, കാര്‍ ഉണ്ട് അതില്‍ കൊണ്ട് വിടും രാജേഷ്‌
എതിര്‍ത്തില്ല ഞാന്‍
അവന്‍ പോയി, ഞാനും പോവാന്‍ ഇറങ്ങി
   ഉച്ചക്ക് ഇവിടെ വന്നു ചോറ് ഉണ്ടിട്ട് പോയാല്‍ മതിഅവര്‍ പറഞ്ഞു
ഒന്ന് ചിരിച്ചു കൊണ്ട് കാറിന്റെ വാതില്‍ തുറന്നു കയറി ഇരുന്നു
A/Cയുടെ മൂളിച്ച, വിയര്‍പ്പ്.!!!!!!
ഏറെ ദൂരം അതില്‍ ഇരിക്കാതെ ഞാനിറങ്ങി നടന്നു പോയി.
xxxxxxxxx---------xxxxxxxxx---------xxxxxxxxx---------xxxxxxxxx
ഇന്ന് നേരിയ വര പോലും കാണാനില്ല. കൂരിരിട്ടു തന്നെ . കാര്‍മേഘങ്ങള്‍ മൂടിയത് കൊണ്ട് നക്ഷത്രങ്ങളും കാണുന്നില്ല. തവളകളും കൂടിയിരിക്കുന്നു ചീവിടിന്റെ കൂടെ ശബ്ധമുണ്ടാക്കാന്‍
ഏറെ ദൂരം നടക്കാനാണ് തോന്നിയത്. സ്ടാണ്ടിന്റെ ഉള്ളിലേക്ക് കയറാതെ വേറൊരു ഇടവഴിയിലുടെ നടന്നു. കൂരിരിട്ടു ലൂടെ വഴി കാണാതെ ഉള്ള നടത്തം അതീവ രസകരമാണ്