Thursday, March 31, 2011

കോള്‍ഡ്‌ ബ്ലഡ്‌

ബസ്സിന്റെ ജനാലക്കരികില്‍ ഇരിക്കുമ്പോള്‍ തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട് എന്നാലും ഷട്ടര്‍ അടച്ചിടാന്‍ തോനിയില്ല. ഒരുപാട് കാഴ്ചകള്‍ കാണാനുണ്ടായിട്ടല്ല, ഒരേ ഒരു കാഴ്ചയാനുള്ളത്, മരങ്ങളും വീടുകളും മനുഷ്യന്മാരും (പുലര്‍ച്ചെ ആയതു കൊണ്ട് അധികമില്ലന്നു മാത്രം) എല്ലാം എല്ലാം പിറകിലോട്ട് നീങ്ങുന്ന കാഴ്ച. എല്ലാം തന്നെ പുറകോട്ടാണ് നീങ്ങുന്നത്. മുന്നോട്ടു പോകുന്നവന്റെ മസ്തിഷ്കത്തില്‍ സന്തോഷം നിറച്ചു കൊണ്ട് എല്ലാരും പിറകിലോട്ട് നീങ്ങുന്നു. യഥാര്‍ത്ഥത്തില്‍ അത് ഒരു തോനാല്‍ ആണെന്ന് മനസിലാക്കിയവര്‍ വിരളം ആണെന് തോനുന്നു, എന്തിനു? ഈ ഞാന്‍ പോലും കടുത്ത തണ്‌പ്പിനെ അവഗണിച്ചു അത് ആസ്വദിക്കുകയല്ല

മനുഷ്യര്‍ എല്ലാം ഒന്ന് തന്നെ

“ ടിക്കറ്റ്‌ എടുക്കാന്‍ ഉള്ളവര്‍ എടുക്കു “

കയറി ഇരുന്നിട്ട് ½ മണിക്കൂര്‍ ആയി തിരക്കായത് കൊണ്ടാവും കണ്ടക്ടര്‍ എന്നെ ശ്രദ്ധിച്ചില്ല, ഞാന്‍ പിന്നെ പിന്നിലേക്ക്‌ പോകുന്ന മനുഷ്യരെ നോക്കികൊണ്ടിരിക്കുക ആയിരുന്നലോ

“ഒരു ടിക്കറ്റ്‌ “ 100 രൂപ നീടികൊണ്ട് ഞാന്‍ പറഞ്ഞു

“എവിടെക്യ ”

“ഇതെവിടെക്ക പോകുന്നത് ? “

“എന്താ മാഷേ ബസ്സില്‍ കയറി ഇരുന്നിട് കളിയാക്കാ ? ”


“അതല്ല, ഇതെവിടെക്കണോ പോകുന്നത് അവിടേക്ക് ഒരു ടിക്കറ്റ്‌ തരു വേഗം “

“ഇത് പാലക്കടെക്ക , 110 രൂപാ

10 രൂപായു, കൂടി എടുത്തു കൊടുത്തു, അടുതുള്ളയാള്‍ ഒന്ന് തറപിച്ചു നോക്കി ഷട്ടര്‍ അടക്കാത്തതില്‍ ഉണ്ടായിരുന്ന ദേഷ്യം ഇപോള്‍ അത്ഭുതം (അതോ സഹതാപമോ??!!!!) ആയി മാറിയിരിക്കുന്നു ഏതായാലും ഞാന്‍ ഷട്ടര്‍ താഴ്ത്തി, ഇനി എന്നെ കൊണ്ടൊരു ബുദ്ധിമുട്ട് വേണ്ട,

പിന്നില്‍ ഒരു ചിരി കേട്ടു, അതെ കണ്ടക്ടര്‍ കിളിയോടു പോയി ഞാന്‍ ടിക്കറ്റ്‌ എടുത്ത കഥ പറഞ്ഞിരിക്കുന്നു

ഇതും മനുഷ്യന്റെ ഒരു വിനോദം,

യുക്തിക്ക് നിരക്കാത്ത എന്തിനേം കളിയാക്കുക, പരിഹസിക്കുക

തെറ്റായാലും 99 പേര്‍ ചെയ്തതെ 100ആമത്തവന്‍ ചെയ്യു

മഴ പെയ്തു തുടങ്ങി, ഷട്ടര്‍ അടച്ചിട്ടും തണുപ്പിന് കുറവില്ല. പലക്കടെക്കാണത്രേ ബസ്‌ . ഞാന്‍ ബോര്‍ഡ്‌ ശ്രദ്ധിച്ചില്ല, ഒരു ബസ്സില്‍ കയറണം അതിന്റെ അവസാനം വരെ പോകണം അതായിരുന്നു ചിന്ത. എവിടെ നിന്നാണ് കയറിയത് എന്നും അറിയില്ല , ചോദിച്ചാലോ ?? വേണ്ട ഇനിയും പരിഹസിക്കപെടാന്‍ വയ്യ , നേരത്തെത് പോലെ അല്ല എല്ലാരും എണീറ്റിരിക്കുന്നു, അടുത്തുള്ളവന്‍ ഇപോളും ഉറക്കം ആണ്

ചൂട് കുടുതല്‍ ആണെന്ന് കേട്ടിടുണ്ട്, പ്രകിതി ഭംഗി ഒട്ടും കുറവില്ലത്രേ , അല്ലെങ്കിലും എത്തിച്ചേരുന്ന സ്ഥലത്തിന്റെ സവിശേഷതകള്‍ എന്നെ ബാധിക്കുന്നതല്ല

ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ ഒരു പുസ്തകം കിട്ടി. ഇംഗ്ലീഷ് പുസ്തകം, ആരാണാവോ എഴുതിയത് ?? വളരെ നല്ല പുസ്തകം; ഒരു പാട് പേജുകള്‍, ഒരുപാടു വാചകങ്ങള്‍ എല്ലാം നല്ല വാചകങ്ങള്‍, വീണ്ടും അതെ ഇരുട്ടില്‍ തപ്പി പുസ്തകങ്ങള്‍ വീണ്ടും, വാചകങ്ങള്‍ വീണ്ടും, പല ഭാഷകളില്‍ , നിഘണ്ടുക്കളും കിട്ടി; പല വാചകങ്ങളുടെ അര്‍ഥം അതില്‍ നിന്നും ഞാന്‍ മനസിലാക്കി, എല്ലാം നല്ല വാചകങ്ങള്‍ ആയിരുനില്ല. പക്ഷെ പലതും ഞാന്‍ നല്ലതാണെന്നാണ് കരുതിയിരുന്നത്. എന്നെപോലെ ഇരുട്ടില്‍ തപുന്ന ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു പലര്‍ക്കും ഇപോലും നല്ല പുസ്തകങ്ങള്‍ കിട്ടിയിട്ടില്ല, കിട്ടിയവര്‍ അധികവും വായിച്ചു നോക്കിയില്ല, വായിച്ചു നോക്കാന്‍ ഇഷ്ടപെടില്ല, തീക്ഷ്ണമായ ചില വികാരങ്ങള്‍ ആണ് അവര്‍ക്കുണ്ടയിരുന്നത്, എന്നോട് പ്രിത്യേകിച്ചും.

പഠിക്കുന്നവരെ അവര്‍ക്ക് ഇഷ്ടമയിരുനില്ല. എനിക്കും ഇഷ്ടമായിരുനില്ല

ഞാന്‍ പറഞ്ഞില്ലേ തണുപ്പിന് കാഠിന്യം കൂടുതലായിരുന്നു, ബസ്‌ വളരെ മെല്ലെ ആണ് പോകുന്നതു, ഹൈ വേയിലുടെ ആണ് പോകുന്നത് എന്ന് തോന്നില്ല. അയാള്‍ക്കും തണുക്കുന്നുണ്ടാകും. അയാളും മനുഷ്യനല്ലേ? മനുഷ്യന്മാര്‍ക്ക് തണുക്കും;, പക്ഷെ തണുത്ത രക്തം ഉണ്ടാകുന്നതു കണ്ടിട്ടുണ്ടോ?, ഞാന്‍ കണ്ടിട്ടുണ്ട് എന്റെ രക്തം dialysis നടത്തിയ ആള്‍ എന്നോട് പറഞ്ഞിട്ടുണ്ടെ എനിക്ക് തണുത്ത രക്തം ആണെന്ന്. അയാളുടെ രക്തം ആണ് എനിക്ക് തന്നത്, പാവം അയാള്‍ മരിച്ചു പോയി അയാളോട് ഞാന്‍ കടപെട്ടിരിക്കുന്നു

കണ്ടക്ടര്‍ ടിക്കറ്റ്‌ എടുപ്പ് നിര്‍ത്തി, ടിക്കറ്റ്‌ എടുക്കാന്‍ ആരും ബാക്കിയില്ല. ആരും കയറുന്നുമില്ല

എന്റെ വീട്ടില്‍(8-10 കൊല്ലം മുന്‍പാണ് ) രണ്ടു പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ പുസ്തകം എഴുതും, മറ്റേ ആള്‍ സഹായിക്കും പലവിധത്തില്‍. എന്നെ വളര്‍ത്തിയത്‌ അവര്‍ ആണ്. എന്നെ മാത്രമല്ല പലരെ അവര്‍ വളര്‍ത്തി. എന്നെ മാത്രമെ അവര്‍ ഓര്‍മിക്കു, ഞാനും അങ്ങനെ തന്നെ

സ്കൂള്‍, പഠനം എന്നി കാര്യങ്ങളില്‍ ഞാന്‍ പണ്ടേ മോശമായിരുന്നു, എല്ലാവര്ക്കും കളക്ടര്‍ ആവാന്‍ പറ്റില്ലല്ലോ!!!. എന്തായാലും പത്താം ക്ലാസ്സ്‌ ഒക്കെ പാസ്‌ ആയി

ബിരുദം ആണത്രേ ബിരുദം, ജോലി ഇല്ലാലോ അതോണ്ട് ബിരുദം

അന്ന് കൈയില്‍ കുറച്ചു തന്റേടം ഉണ്ട്‌, പിന്നെ രക്തവും

ഞാന്‍ പറഞ്ഞില്ലേ chilled blood. പക്ഷെ അതങ്ങനെ തിളക്കും ഇടയ്ക്കു, ചൂട് കുടുതല്‍ ആയതു കൊണ്ടായിരിക്കും

ഇടയ്ക്കു ഓരോ ജോലി കിട്ടും, പ്രധാനമായും ചില പ്രസംഗം കേള്‍ക്കല്‍ ആയിരിക്കും, ചിലപ്പോള്‍ അത് കേട്ട് തുള്ളാനും, ചില പ്രിത്യേക സാഹചര്യങ്ങളില്‍ ചിലരെ ആരും അറിയാതെ സഹായിക്കുക, അങ്ങനെ ചില പണികളും ഉണ്ടാവും. നമ്മുടെ രക്തം മറ്റത് ആയത് കൊണ്ട് ഇതിനോന്നും തളര്‍ച്ച ഇല്ല, ഏതായാലും ബിരുദം പൂര്‍ത്തിയായില്ല.



ചില ആള്‍കാര്‍ കാണാന്‍ വന്നു, ചില ആള്‍കാരെ ഞാന്‍ കാണാന്‍ പോയി. ഞാന്‍ കാണാന്‍ പോയ ആള്‍ക്ക് എന്നെ അറിയാമായിരുന്നു, ഞാന്‍ അദേഹത്തോടു ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ അതൊന്നും സമ്മതിച്ചു തന്നില്ല, പകരം ചിരിക്കുക മാത്രം ചെയ്തു, അയാളുടെ കൂടെ വേറൊരു സ്ത്രീ ഉണ്ടായിരുന്നു, അവര്‍ പക്ഷെ കരഞ്ഞു കൊണ്ടിരുന്നു, എനിക്ക് വന്നത് ദേഷ്യം ആണ്.

സന്തോഷം, സന്താപം ദേഷ്യം ; ഇതില്‍ ദേഷ്യം ആണ് അപകടകാരി


കുറച്ചു പേര്‍ എന്റെ ചുറ്റും കൂടി നിന്ന് ചിരിക്കുന്നു, ആര്‍ത്തു വിളിക്കുന്നു പ്ലേറ്റുകള്‍ തട്ടി ശബ്ദം ഉണ്ടാകി കൊണ്ട് അവര്‍ എന്തൊക്കെയോ വിളിച്ചു കൊണ്ടിരുന്നു. ദേഹം മുഴുവന്‍ തളര്‍ത്തുന്ന ഒരു തരം ശബ്ദവും വെളിച്ചവും. ആരൊക്കെയോ വന്നു എന്റെ ചുറ്റും കൂടി നിന്നവരെ പിടിച്ചു മാറ്റി. ഞാന്‍ തളര്‍ന്നു വീണു.

നിലാവ് നേരിട്ട് ആ റൂമിലേക്ക് പതിക്കുന്നുണ്ട്, പക്ഷെ ഉറക്കം വരാറില്ല, ഉറങ്ങാറുമില്ല, ഉറങ്ങണം എങ്കില്‍ കണ്ണടക്കണമല്ലോ??, അത് പറ്റില്ല. ഞാന്‍ നാട്ടു നനച്ചു വളര്‍ത്തിയ ഒരു വാഴ ഉണ്ടായിരുന്നു തൊട്ടപ്പുറത്തു. അതിന്നലെ കരിഞ്ഞു പോയി; അതാണ് ഓര്മ വരുന്നത്.

നിറങ്ങള്‍ ഉള്ള വസ്ത്രം ധരിച്ചിട്ടു കുറെ കാലമായി, പക്ഷെ എങ്ങനെ ജീവിക്കും ?? രണ്ടു പേര്‍ പുറത്തേക്കുള്ള വഴി കാണിച്ചു തന്നു, പുറത്തെക്കിറങ്ങിയപ്പോള്‍ നല്ല ചൂട്, പിന്നില്‍ ഒരു വലിയ മതില് മാത്രം, വാതില്‍ അടഞ്ഞിരിക്കുന്നു


ഇന്നലെ ആണവിടെ പോയത്, മണ്ണ് മാത്രം ഉണ്ട്‌, ഒരടയാളം പോലുമില്ല . കരയാന്‍ പറ്റിയില്ല , ഏറെ ദൂരം ഉണ്ടായിരുന്നു അവിടേക്ക് എനാലും നടന്നു വന്നു. ആരും മനസിലാക്കിയില്ല എന്നെ, ഭാഗ്യം ആരും മനസിലാക്കല്ലേ എന്നായിരുന്നു പ്രാര്‍ത്ഥനയും


പാലക്കാട്‌ 35km, ഭഗവാനെ യാത്ര അവസാനിക്കാറായല്ലോ

അതെ അവസാനിച്ചിരിക്കുന്നു, ഇനി എന്ത് ചെയും ?? ബസ്സുകള്‍ ഇനിയും സര്‍വീസ് നടതുമല്ലോ അല്ലെ????!!!!

കോയമ്പത്തൂര്‍ ബസ്സ്‌ സ്ടാണ്ടില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് മാതൃഭൂമി പത്രം വില്കുന്നത് കണ്ടത്, ഒരെണ്ണം വാങ്ങി

“” പാലക്കാട്‌ ജില്ലയില്‍ ഹര്‍ത്താല്‍”?

ആരോ ആരെയോ കൊന്നു, ചത്തവര്‍ക്ക് എല്ലാര്ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാം, എല്ലാവര്ക്കും ചാന്‍സ് ഉണ്ട്‌

“സുഹൃത്തേ നിങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ???”

“ എന്നാ തമ്പി “??

ഞാന്‍ ചിരിച്ചു പോയി അവന്‍ തമിഴന്‍ ആയതു നന്നായി അല്ലെങ്കില്‍ ഞാന്‍ വീണ്ടും പരിഹാസ പാത്രമയേനെ

പത്രത്തില്‍ കാര്യമായി ഒന്നും ഇല്ല, ചായയും തണുത് പോയി

Sunday, March 13, 2011

ക്രാക്കേര്‍സ്


       വിണ്ടു വരണ്ട പാടങ്ങള്‍, രാത്രി ആയിട്ടും പൂരപറമ്പിലെ വെളിച്ചത്തില്‍ നന്നായി കാണുന്നുണ്ട് പാടം. അധികം വൈകാതെ തന്നെ വെടിക്ക്ട്ടു ആരംഭിക്കും, 


ശോ !!!!,  ശബ്ദമാണോ വെളിച്ചമാണോ ജയിക്കുക എന്നെ ഉള്ളു.  രണ്ടും ഒന്നിനൊന്നു മെച്ചത്തില്‍ല്‍ ഒന്നിന് പിറകെ ഒന്നായി അങ്ങനെ 20 മിനിട്ടോളം ഉണ്ടാവും, എതിര്‍ ഗ്രൂപ്പ് കാരുടെ ദൈവത്തെ പടക്കം പൊട്ടിച്ചു തോല്പിക്കണം അതാണ്‌ ലക്‌ഷ്യം.


വരമ്പിന്റെ തൊട്ടടുത്തായി ഒരു കുട്ടി മുകളിലേക്ക് നോക്കി നില്‍ക്കുന്നു,
“ആന എപ്പോ വരും അച്ഛാ “
“ഇപ്പൊ വരും മോനു”
“അച്ഛാ അതെന്താ ആന വന്നതിനു ശേഷം മാത്രം പടക്കം പൊട്ടിക്കുന്നത്?, അതിനു മുന്‍പ് പൊട്ടിച്ച എന്താ?”
“ആനക്കും പടക്കം പോട്ടുന്നത് കാണണ്ടേ മോനേ?, ആനയുടെ മുകളില്‍ ഇരിക്കുന്ന തമ്പായിക്കും കാണണം”
ചെക്കന്‍ പിന്നെയും എന്തൊക്കെയോ ചിണുങ്ങി കൊണ്ടിരുന്നു, മത്താപ്പുണ്ടാവുമോ പൂക്കുറ്റി ഉണ്ടാവുമോ എന്നൊക്കെ ആണെന്ന് തോന്നുന്നു. ഞാന്‍ അപ്പോഴേക്കും നടന്നു നീങ്ങിയിരുന്നു
“ഇല്ല, പൂരപറമ്പില്‍ കടമില്ല, സ്ഥലം വിട്, സ്ഥലം വിട്”, ഐസ്ക്രീംകാരന്‍ നിലവിളിക്കുന്നത് കേട്ടു. ഇന്ന് അവനു കച്ചവടം ഉണ്ടാവും എങ്ങനെ ആയാലും. അതുകൊണ്ട് അവന്‍ കടം കൊടുക്കില്ല. ചെക്കന്മാര്‍ക്ക് ചിണ്‌ങ്ങാന്‍ എന്തൊക്കെ കാരണങ്ങളാ. ഞാന്‍ ചിണ്‌ങ്ങാതെ, കടം പറയാതെ ഒരു ഐസ് ക്രീം വാങ്ങി, കോണ്‍ ഐസ് ആണ്, നിങ്ങള്‍ക്കറിയാലോ?, ശോ!! കയിക്കുന്നു, കോണ്‍ മാത്രം തിന്നു അതില്‍ അവസാനം കല്ലും കടിച്ചു, എന്ത് കൊണ്ടാണാവോ ഭഗവാനെ ഇതൊക്കെ ഉണ്ടാക്കുന്നത്?
ഊടുവഴികളില്‍ വന്‍ തിരക്കാണ്, വീടിന്റെ ടെറസ്സിലും മരത്തിന്റെ മുകളിലും ഒക്കെ തിങ്ങി നിറഞ്ഞിരിക്കുന്നു, പകല്‍ ചൂടിന്റെ ആധിക്യത്തില്‍ കോണ്‍ക്രീറ്റ് പൊള്ളുന്നു, പണ്ടാരം ചെരുപ്പും ഇട്ടിട്ടില്ല, 
അയ്യോ!!!!!! മുണ്ടഴിയാന്‍ തുടങ്ങുന്നല്ലോ, ഒന്ന് മുറുക്കി ഉടുക്കണമെങ്കില്‍ രക്ഷയും ഇല്ല, രണ്ടും കല്പിച്ചങ്ങു ചെയ്യാം , 
അമ്മേ!!!!! ഇനി രക്ഷയില്ല ശീവേലി വന്നു തുടങ്ങി, ഇങ്ങടുതെതിയിരിക്കുന്നു. ഇനി നാളെ രാവിലെ ഒന്ന് കൂടി ഉണ്ടാവും. ഇന്നത്തെ ബാക്കി  അത് കുറച്ചേ ഉണ്ടാവു, , കാഴ്ച്ചക്കാരില്ലാതെ എന്താഘോഷം അല്ലെ?
ടാറിട്ട റോഡിലുടെ നടക്കുംമ്പോഴാണ് ശ്രദ്ധിച്ചത് പാടത്തിലെത് പോലെ തന്നെ വിണ്ടു കീറിയിരിക്കുന്നു മുഴുവന്‍, നേരത്തെ കണ്ട കോണ്‍ക്രീറ്റ് റോഡും വിണ്ടു കീറിയിട്ടുണ്ട് ചില ഭാഗങ്ങളില്‍, ചില വീടിന്റെ ഭിത്തികളും വിണ്ടു കീറിയിരിക്കുനതായി ശ്രദ്ധിച്ചു, അതു പിന്നെ ആള്‍കാര്‍ തിങ്ങി നിറഞ്ഞു നിന്നിട്ട് ഭാരം കൂടിയത് കൊണ്ടാവും എന്ന് കരുതാം.
ഹലുവ, 50 രൂപ കിലോ, കയിക്കുന്ന ഐസും കല്ല്‌ കടിക്കുന്ന കോണും ആണ് ഓര്‍മ വന്നത് ഹലുവയില്‍ കത്തി കൊണ്ടടിച്ചു ശബ്ധമുണ്ടാകി കൊണ്ട് വില്‍ക്കുന്ന കച്ചവടക്കാരന്‍ പറയുന്നത് കേട്ടു
“ഇതൊക്കെ എന്ത്?, നെന്മാറ വേല അല്ലെ വേല, "
വെടിക്കെട്ട്, അതവിടെ തന്നെ പോണം കേള്‍ക്കാന്‍, എന്താ ഒരു ഒച്ച?, ഇതൊന്നും അതിന്റെ ഏഴയലത്ത് വരില്ല”
ഇത് തന്നെയാണെന്ന് തോന്നുന്നു പറഞ്ഞത്, മുഴുവനും ഞാന്‍ വ്യക്തമായി കേട്ടില്ല, കേള്‍ക്കാന്‍ പറ്റിയില്ല, തിരക്കായത് കൊണ്ടായിരിക്കും
തൊണ്ട വരളുന്നത് പോലെ, ചുണ്ടുകള്‍ വിണ്ടു കീറിയിരിക്കുന്നു, സര്‍ബത് കുടിക്കാം എന്ന് വിചാരിച്ചു, വേണ്ട വീട്ടിലെ കുഴല്‍ക്ക്നണറില്‍ വെള്ളമുണ്ടേ, നല്ല കയിപില്ലാത്ത വെള്ളം,
മുത്തശ്ശന്‍ കാത്തു നില്പുണ്ട് അമ്പലത്തില്‍, തിരക്കൊഴിഞ്ഞു, 2 കമ്മിറ്റിക്കാര്‍ മാത്രം,
“രാവിലെ എനിക്ക്, ഏതായാലും നേരത്തെ വരണം മോനെ  അതോണ്ട് നീ സാധനങ്ങള്‍ ഒക്കെ എടുത്തു വീടിലേക്ക് പോയിക്കോ, ഒരു ഓട്ടോ വിളിച്ചോ”
കുലുങ്ങി കുലുങ്ങി ഓട്ടോ നിന്നു, 25 രൂപ-തര്‍ക്കിക്കാന്‍ നിന്നില്ല
“ഭക്ഷണം കഴിച്ചോ നീ ? , അമ്മ ചോദിച്ചു
'ദക്ഷിണ എത്ര കിട്ടി?,  ഒന്നും തന്നില്ലേ?, അച്ഛന് കൊടുക്കുമായിരിക്കും “
ഞാന്‍ അമ്മയെ ഒന്ന് ദയനീയമായി നോക്കി, തൊണ്ട വീണ്ടും വരളുന്നു, വെള്ളം കുടിക്കാന്‍ തോന്നിയില്ല, നേരെ കിടക്കാന്‍ പോയി,
“അവന്‍ ഭക്ഷണം കഴിചിട്ടുണ്ടാവും”, അച്ചമ്മ പറയുന്നത് കേട്ടു
“വെടിക്കെട്ട്‌ അത്ര പോരായിരുന്നു, ഒച്ച തീരെ കുറവ്, അവന്‍ എവിടെ? ഉറങ്ങിയോ?”
അച്ഛന്‍ വന്നിരിക്കുന്നു, എണീച്ചില്ല, അങ്ങനെ തന്നെ കിടന്നു, നല്ല ചൂടുണ്ട് പക്ഷെ വിയര്‍ക്കുന്നില്ല

“”””അവന്‍ മന്ദഹസിച്ചു അവളും”””

തിരമാലകള്‍ക്ക്‌ പൊക്കം കുറച്ചു കൂടുതല്‍ ആണിന്ന്‍. 

“ദൈവമേ !!”

സുനാമിയോ മറ്റോ വരുന്നുണ്ടോ ആവോ?  ഇന്തോനേഷ്യയിലോ മറ്റോ ഇന്നലെ ഉണ്ടായത്രേ. ഒരുപാട് മനുഷ്യര്‍ മരിക്കുകയും ചെയ്തു . എത്ര മനുഷ്യര്‍ ആണ് ഒരു ദിവസം മരിക്കുന്നത്,  ഞാനും ഒരു നാള്‍ മരിക്കും. 
ജ നനിബിഡമായ തെരുവിന്‍റെ ഓരത്ത് മരിച്ചു കിടക്കാന്‍ എന്തു രസമായിരിക്കും?

മദ്യം തലയ്ക്കു പിടിച്ചു വഴിയോരത്ത് വീണു പോയ ഒരു മദ്യപാനിയെന്നു   കരുതി സഹതാപത്തോട്  കൂടി അല്ലെങ്കില്‍ വെറുപ്പോടു കൂടി കുറച്ചു പേര്‍ നോക്കിയേക്കാം, പുഴു വന്നു തുടങ്ങുമ്പോള്‍ ചിലപ്പോള്‍ കോര്‍പറേഷന്‍കാര്‍ വന്നു എടുത്ത് മാറ്റുമായിരിക്കും. മരണം അങ്ങനെയാണെങ്കില്‍ എന്തു രസമായിരുന്നു? മറ്റെല്ല്ലാ ജീവജാലങ്ങളെയും പോലെ മണ്ണിനു വളമായി, പുഴുക്കള്‍ക്ക് ഭക്ഷണമായി അങ്ങനെ.

മരിക്കുമ്പോള്‍ പോലും പ്രകൃതിക്ക് ശ്വാസം മുട്ടല്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്  പുറത്തു വിട്ടു കൊണ്ട് കത്തി തീരുന്നതിനെക്കാള്‍ നല്ലതാണു പച്ചയായ ശരീരം മണ്ണില്‍ അലിഞ്ഞില്ലാതാവുന്നത്. 

2 തരുണീമണികള്‍ കടപുറത്തു നില്‍പ്പുണ്ട്

തെറ്റിദ്ധരിക്കണ്ട!! കുടുംബത്തില്‍ പിറന്നവര്‍ തന്നെ, സാരി ധരിച്ചവര്‍. 

തെറ്റിദ്ധരിക്കേണ്ട എന്ന് പറഞ്ഞതിന് കാരണം ഉണ്ട്. ആ കടപ്പുറം ഞാന്‍ നേരത്തെ പറഞ്ഞ പോലുള്ള വല്ല വാചകങ്ങളും പറഞ്ഞാല്‍ തെറ്റിദ്ധരിക്കാന്‍ പാകത്തിലുള്ള കടപ്പുറം ആയിരുന്നു,  പക്ഷെ അവര്‍ അങ്ങനെ ഉള്ളവര്‍ അല്ല എന്ന് തോന്നി.
ഞാന്‍ നടന്നു ചെന്ന് അടുത്ത് നിന്നു, അവര്‍ ശ്രദ്ധിച്ചില്ല.  ഓ!! ഞാനും ശ്രദ്ധിച്ചില്ല ,എന്തിനാ ?

ഈ നഗരത്തില്‍ഇ ഒരു പെണ്ണിനെ കിട്ടാന്‍ ഇങ്ങനെയുള്ള അഹങ്കാരികളുടെയൊന്നും അടുത്ത് പോകേണ്ട ആവശ്യമില്ല. liberilisationന്റെ കാലമല്ലേ. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ (മാംസമടക്കം) liberal ആയിട്ട് കിട്ടും (ഞാന്‍ ഉദേശിച്ചത്‌ globalisation ആണ്, അല്ല ഇവിടെ liberalisation തന്നെ ആണോ പറയേണ്ടത്?,   ഞാന്‍ പാവമാണ് സുഹൃത്തേ എനിക്കറിയില്ല )

തിരകളുടെ ഉയരം കുറയുന്നില്ല. സുനാമി തന്നെയെന്നു തോന്നുന്നു. അതുവന്നു അങ്ങ്   അവസാനിച്ചാ മതിയായിരുന്നു,

"കപ്പലണ്ടി, കപ്പലണ്ടി, 2 രൂപ, 2 രൂപ. സാര്‍, ഒരു കപ്പലണ്ടി മേടിക്കു, സാര്‍, പ്ലീസ് സാര്‍”

“വേണ്ട”

“സാര്‍ 2 രൂപ മാത്രം, 2 rupees only, please ഒരെണ്ണം മേടിക്കു സാര്‍”

മലയാളവും അതിന്റെ ഇംഗ്ലീഷ് തര്‍ജിമയും, പ്ലീസിനു മാത്രം തര്‍ജിമയില്ല.

അതിന്‍റെ മലയാളം അവനറിയില്ലേ? ലോകത്തിന്‍റെ ഭാഷ ആയ  ഇംഗ്ലീഷില്‍  ആണ് അവന്‍ കസറുന്നതു. ഇപ്പൊ അതും ലിബറല്‍ ആയിട്ടു കിട്ടും, ഇഷ്ടം പോലെ പഠിക്കാം. ഒരു പാക്കറ്റ്‌ കടല എന്തായാലും വാങ്ങി. 

ഒരു ദമ്പതികള്‍ അടുത്ത് വന്നിരുന്നു, അവര്‍ എന്തോ സംസാരിക്കുന്നു, എന്ത് സംസാരിക്കാന്‍? സ്വന്തം ജീവിതം  ഭദ്രമാക്കുന്നതിനെപ്പറ്റി, സ്വന്തം ജീവിതം മാത്രം ഭദ്രമാക്കുന്നതിനെപ്പറ്റി, കടലിലെ തിരമാലകള്‍ ഉയര്‍ന്നു വന്നാല്‍ അവര്‍ക്കെന്താ? തിരമാല ഇല്ലെങ്കിലും കുഴപ്പമില്ല.

പാന്റില്‍ ലേശം ചളി പറ്റിയിരിക്കുന്നു, മണലില്‍ നിന്നും മാറി ഇരിക്കാം, അകലെ ഒരു ബെഞ്ച്‌ ഞാന്‍ നേരത്തെ കണ്ടതാണ്, നേരത്തെ  നോക്കിയപ്പോള്‍ ഈ ദമ്പതികള്‍ ആയിരുന്നു അവിടെ, സ്വര്‍ഗ്ഗവും കട്ടുറുമ്പും ചെരില്ലല്ലോ?

ബെഞ്ച്‌ പൊട്ടി പൊളിഞ്ഞിരിക്കുന്നു, കമിതാക്കളെയും കാത്തു ഈ ബെഞ്ച് ഇവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട് എന്‍റെ ഓര്‍മ്മയില്‍ തന്നെ പത്തു കൊല്ലങ്ങള്‍ ആയി. 

ബസ്സിന്റെ ഹോണ്‍ ചെവിയില്‍ മുഴങ്ങി. വീട്ടിലേക്കുള്ള അവസാന ബസ്‌ ആണ്, തിരിഞ്ഞു നോകിയില്ല, ഇന്ന് വീട്ടിലേക്ക് നടന്നു പോകാം. 

വീടെന്ന് പറഞ്ഞാല്‍ ഒരു കുടുസ് മുറി ആണ്. തുറന്നു വെക്കാന്‍ വാതില്‍ കൂടാതെ ഒരു ജനല്‍ മാത്രം. തെരുവിലെ ഏതോ ഒരു ഭാഗത്ത്‌ നിന്നും തുടങ്ങുന്ന ഓട അതിന്റെ അപ്പുറത്താണ്. അതില്‍ വെള്ളം ഒഴുകാറില്ല, മലിനജലം കെട്ടികിടക്കും, പക്ഷെ ആ ജനലുകള്‍ എന്നും എനിക്കൊരു ആശ്വാസമായിരുന്നു, ഏതോ ഒരു രാത്രിയില്‍  ആ ജനലുകള്‍ അടഞ്ഞു പോയത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല, ശ്വാസം മുട്ടി ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റു

“സാര്‍, കപ്പലണ്ടി, കപ്പലണ്ടി “

ഞാന്‍ മുഖം ഉയര്‍ത്തി ഒന്ന് ചിരിച്ചു, അവന്‍ ഒരു ചമ്മലോടെ മുന്‍പോട്ടു നടന്നു. അപ്പുറത്ത് ദമ്പതികള്‍ നടന്നു തുടങ്ങി. ബസ്സിന്റെ ഹോണ്‍ മാത്രം മുഴങ്ങിക്കേട്ടു, മറ്റു വണ്ടികള്‍ക്ക് ഹോണ്‍ ഇല്ലാഞ്ഞിട്ടല്ല  പക്ഷെ കേള്‍ക്കുന്നില്ല ഒന്നും,

ഒന്നും കേള്‍ക്കുന്നില്ല ഇപ്പോള്‍, മണല്‍പരപ്പിനൊരു ശിക്ഷ പോലെ തിരകള്‍ ഉയര്‍ന്നു വന്നു പതിച്ചു കൊണ്ടിരിന്നു. 

മഴ പെയ്തു തുടങ്ങുന്നുണ്ടോ?  ഇല്ല തോന്നിയതാ ,

ചെറുതായി ചാറല്‍ ഉണ്ടെന്നു തോന്നുന്നു, അല്ല മഴ തന്നെ, കനത്ത മഴ, മഴ നന്നായി പെയ്തു തുടങ്ങി. മാറി ഇരിക്കാന്‍ അപ്പുറത്ത് സ്ഥലമുണ്ട് പക്ഷെ വേണ്ട, മാറി നിന്ന് മഴ കാണാനുള്ള കൌതുകം പോയി, ഇപ്പോള്‍ മഴ കൊള്ളുന്നതാണ് ഇഷ്ട്ടം. 

                              x----------x----------x----------x----------x----------x

ഒരു യാത്ര ചെയ്തിരുന്നു ഞാന്‍, അധികം മുമ്പല്ല, ഒരു 4 മാസം ആയിക്കാണും.  യാത്രയുടെ തുടക്കത്തില്‍ വളഞ്ഞു പുളഞ്ഞ റോഡായിരുന്നു. പിനീട് നേരെയായി, വീണ്ടും വളഞ്ഞു പുളഞ്ഞു പോവാന്‍ തുടങ്ങി, അപ്പോഴേക്കും ഒരു കുന്നിന്റെ മുകളില്‍ എത്തിയിരുന്നു.

MALABAR എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയിട്ടുള്ള വെളുത്ത ബസ്. ബസ്സിറങ്ങിയത് മാനന്തവാടി ബസ് സ്റ്റാന്‍ഡില്‍. 

കടല്‍ ഇരമ്പാത്ത നഗരം. കടല്‍ കണ്ടു മടുത്തിരുന്നു ഞാന്‍, കണ്ടു കണ്ടു  കടലിനെ പേടിയായി തുടങ്ങിയപ്പോഴാണ്  ഞാന്‍ ഇങ്ങോട്ട് യാത്ര തിരിച്ചത്. കടലും ഞാനും സ്നേഹത്തിലായിരുന്നു, അതാണ് എന്നെ പെടിപ്പെടുത്തിയതും, ഇഷ്ടം കുടി അവളുടെ ലോകത്തേക്ക് എന്നെ കൊണ്ടുപോയാലോ എന്ന പേടി

ഞാന്‍ ഒരു ചായ കുടിച്ചു മുമ്പോട്ടു നീങ്ങി, കുറുവാ ദീപിന്റെ ഉള്ളിലേക്ക്, അവിടെ ഒരു പുഴ ആണ്. പുഴയെ മുറിച്ചു കൊണ്ട് ചെറിയ ദീപുകള്‍

കുത്തിയൊലിക്കുന്ന വെള്ളമാണ് ചുറ്റും, മനസ്സില്‍ വീണ്ടും ഒരു ഭയം.

"ദൈവമേ!!"

വെള്ളത്തെ ഭയക്കുന്ന മനുഷ്യരെ പറ്റി കേട്ടിട്ടുണ്ട്. ആ മാനസികാവസ്ഥയില്‍ എത്തിയോ ഞാനും ?

അവിടെ നിന്നും രക്ഷപെടാനാണ് തോന്നിയത്,

ഓടി, അവിടെനിന്ന് പേടിച്ചോടി

വെള്ളം ഇല്ലാത്ത സ്ഥലം ഉണ്ടോ ലോകത്ത്?? അവിടെ പോകാം.

വെള്ളം ഇല്ലാത്ത  സ്ഥലം തേടി നടന്നു ഒരുപാടു, തീരാത്ത നടത്തം. വയനാടന്‍ മലനിരകളില്‍ അങ്ങനെയൊന്നില്ല

ഇവിടുന്നിനി എങ്ങോട്ട് പോകും ?. അറിയില്ല


അപ്പോഴേക്കും  മഴ പെയ്തു തുടങ്ങി.  ആലിപ്ഴങ്ങളും ഉണ്ടായിരുന്നു കുറച്ചു

“”ദൈവമേ!!!!!! രക്ഷിക്കണേ””

ഓടി, നിലവിളിച്ചു കൊണ്ടോടി ഞാന്‍, എവിടെ ഒക്കെയോ വീണു എന്നാലും വീണ്ടും എഴുന്നേറ്റു ഓടി കൊണ്ടിരുന്നു. കാലില്‍ നിന്നും രക്തം ഒലിച്ചിറങ്ങി മഴ വെള്ളത്തില്‍ പരന്നു. അസഹനീയമായ വേദന കൊണ്ട് എവിടെയാണ് ഞാന്‍ തളര്‍ന്നു വീണത്‌ എന്ന് ഓര്‍മയില്ല. കണ്ണുകള്‍ പാതി അടഞ്ഞു, ബോധം മറയുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.

നിലക്കാത്ത മഴ, ആഴ്ചകള്‍ പെയ്തിട്ടും അവസാനിച്ചില്ല ആ മഴ, ഞാന്‍ ഉറക്കത്തില്‍ നിന്നും എണീറ്റതും ഇല്ല. പല സ്വപ്‌നങ്ങള്‍ കണ്ടു, നല്ലതും ചീത്തയും,

ഒരു പെണ്‍കുട്ടി ആണ്  എന്നെ കൈ പിടിചെണീപ്പിച്ചത്. പാദസരത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. കൈകള്‍ക്ക് നല്ല തണുപ്പും. 

“വെള്ളം, വെള്ളം”, ഞാന്‍ കേണു. 

“കൊണ്ടുവന്നിടുണ്ട്, ഇതാ”, അവളുടെ ശബ്ദം മനോഹരം ആയിരുന്നു.

ഇത് സ്വപ്നം അല്ലെ, ഈശ്വരാ!!! തന്റെ മുന്‍പില്‍ നില്‍ക്കുന്ന ഈ സുന്ദരി സത്യമാണോ?, സ്ഫടിക പാത്രത്തില്‍ തിളങ്ങുന്ന വെള്ളം, അവളുടെ മനോഹരമായ കൈകളില്‍ നിന്ന് വാങ്ങി കുടിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു

മുഖമുയര്‍ത്തി അവളെ ഒന്ന് നോക്കി. മൂക്കില്‍ വിയര്‍പ്പുതുള്ളികള്‍ പറ്റിയിരിക്കുന്നു, അത് മാത്രം ഞാന്‍ ശ്രദ്ധിച്ചു, അത് മാത്രമേ ഞാന്‍ കണ്ടുള്ളൂ. വെള്ളം മുഴുവന്‍ ഞാന്‍ ഒറ്റ വലിക്ക് കുടിച്ചു. വീണ്ടും ഞാന്‍ മയങ്ങി വീഴുമ്പോള്‍ ഒരു മന്ദഹാസം അവളുടെ മുഖത്തുണ്ടായിരുന്നു, ഞാനെന്തിനാണ് ചിരിച്ചത് ?.

MALABAR എന്നെഴുതിയ വെളുത്ത ബസ്‌, പഴയത് പോലെ വളഞ്ഞും പുളഞ്ഞും ഉള്ള റോഡിലൂടെ ബസ് ചീറി പാഞ്ഞു. കോഴിക്കോട്  സ്റ്റാന്‍ഡില്‍  ഇറങ്ങുമ്പോള്‍ നല്ല വിശപ്പ്‌ ഉണ്ടായിരുന്നു. 

കുടുസ്സു മുറിയില്‍ എത്തിയപ്പോള്‍ തന്നെ ജനലുകള്‍ അങ്ങ് തുറന്നിട്ടു. അപ്പുറത്ത് ഓടയിലുടെ വെള്ളം ഒഴുകി തുടങ്ങിയിട്ടുണ്ട്, ശബ്ദം കേള്‍ക്കുന്നുണ്ട്. 


                              x----------x----------x----------x----------x----------x



ദമ്പതികളെ കാണാനില്ല, സൂര്യനെയും. തിരമാലകള്‍ ഉയര്‍ന്നു പൊന്തി തീരത്ത് അടിക്കുന്നത്  അവ്യക്തമായിട്ടെ ഇപ്പോള്‍ കാണാന്‍ പറ്റുന്നുള്ളൂ. വാങ്ങിയ കപ്പലണ്ടി മുഴുവനും നനഞ്ഞ്നു കുതിര്‍ന്നു പോയി, ബസുകള്‍ നിരത്തിലൂടെ ചീറി പാഞ്ഞു പോകുന്നു. മറ്റു വാഹനങ്ങളും ഹോണ്‍ മുഴക്കി പാഞ്ഞു പോയി കൊണ്ടിരുന്നു. അടുത്ത് കൂടെ പോകുമ്പോള്‍ ചെറിയ വാഹനങ്ങളുടെ ഹോണടിയും കേള്‍ക്കാം.

കുടുസ്സു മുറി തുറന്നപ്പോള്‍ ഒരു കത്ത് വന്നിട്ടുണ്ട്. അഡ്രസ്‌ നോക്കാതെ തന്നെ എനിക്കറിയാമായിരുന്നു ആരുടെതാണെന്ന്.


“”””അവന്‍ മന്ദഹസിച്ചു അവളും”””